Home / Blog / KPA കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനം – MAY 06 2023

KPA കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനം – MAY 06 2023

കേരളാ പ്രവാസി അസോസിയേഷന്റെ കോഴിക്കോട് ജില്ലാ സമ്മേളനം നളന്ദ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.

കോഴിക്കോട്: (06-5-2023) പ്രവാസികൾ നേതൃത്വം കൊടുക്കുന്ന സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയായ കെപിഎയുടെ കോഴിക്കോട് ജില്ലാ സമ്മേളനം കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ കെപിഎ ദേശീയ ചെയർമാൻ ശ്രീ. രാജേന്ദ്രൻ വെള്ളപാലത്ത് ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡണ്ട് ശ്രീമതി. അശ്വനി നമ്പാറമ്പത്ത്, ദേശീയ ജനറൽ സെക്രട്ടറി ശ്രീ. ജെറി രാജു മറ്റു ദേശീയ കൗൺസിൽ നേതാക്കളും ജില്ലയിലെ വിവിധ കമ്മിറ്റകളിൽ നിന്നെത്തിയ 520 ഓളം പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

ജനങ്ങളുടെ ദൈനദിന ജീവിതവുമായി ബന്ധപ്പെട്ട മുപ്പത്തിയാറു മേഖലകളിൽ പ്രവാസികൾക്കുള്ള കാഴ്ചപ്പാടുകൾ നടപ്പിൽ വരുത്തിക്കൊണ്ട് സ്വയം പര്യാപ്തമായ ഒരു കേരളം സൃഷ്ടിക്കുക എന്നുള്ളതാണ് KPA മുന്നോട്ടു വെയ്ക്കുന്നത്.

പരമ്പരാഗത രാഷ്ട്രീയ ശൈലികളിൽ നിന്നും വ്യത്യസ്തമായി സ്വയം പര്യാപ്ത കേരളം എന്ന ലക്ഷ്യത്തിനായി പ്രവാസികളുടെ നേതൃത്വത്തിലാണ് കെപിഎ രൂപീകൃതമായത്. കെപിഎയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ച് ഒരു വർഷം തികയുകയാണ്. കേരളത്തിലെ മാറുന്ന രാഷ്ട്രീയ മുന്നണി സമവാക്യങ്ങളിൽ പ്രവാസികളുടെ നിർണ്ണായക ഇടപെടൽ കൂടിയാണ് ഈ രാഷ്ട്രീയ പാർട്ടിയിലൂടെ KPA ലക്ഷ്യമിടുന്നത്.

സമസ്ത മേഖലകളിലും സമഗ്രമായ മാറ്റമാണ് ലക്ഷ്യം. നയരൂപീകരണങ്ങളുടെ ഭാഗമായി പ്രതിനിധി സമ്മേളനങ്ങൾ ജില്ലാതലത്തിൽ മൂന്നു മാസങ്ങൾക്കുള്ളിൽ പൂർത്തിയാവും. 2024 ആഗസ്റ്റിൽ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് വേദിയാവും. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട 36 മേഖലകളിൽ പഠനം നടത്തി വികസന മാതൃകകൾ രൂപീകരിച്ചുകൊണ്ട് മാറ്റങ്ങളിൽ ശ്രദ്ധയൂന്നി പ്രവർത്തിക്കുന്ന പാർട്ടിയിൽ 18 വയസ്സ് തികഞ്ഞ ഇന്ത്യൻ പൗരത്വമുള്ള ഏത് ഒരു വ്യക്തിക്കും അംഗമാകാം.

വാർഡ് തലങ്ങളിൽ പ്രവർത്തിക്കുന്ന നിസ്വാർത്ഥരായ പൊതുപ്രവർത്തകർക്ക് KPA യിൽ ചേർന്നു പ്രവർത്തിക്കാൻ അവസരം ഒരുക്കുന്നതിനോടൊപ്പം ജനാധിപത്യ പ്രക്രിയയിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

മറ്റുള്ള ജനാധിപത്യ രാജ്യങ്ങൾ അവരുടെ പൗരന്മാർക്ക് വോട്ടവകാശം രേഖപ്പെടുത്താൻ സൗകര്യം ഒരുക്കുന്നത് പോലെ 18 ദശലക്ഷം വരുന്ന പ്രവാസികൾക്ക് അവർ നിൽക്കുന്ന സ്ഥലത്ത് നിന്നുകൊണ്ടുതന്നെ തിരഞ്ഞെടുപ്പുകളിൽ വോട്ടുകൾ രേഖപ്പെടുത്താനുള്ള അവകാശം നേടിയെടുക്കാൻ ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന് മുന്നിൽ റിട്ട് ഫയൽ ചെയ്തു കൊണ്ടാണ് കെപിഎയുടെ രംഗപ്രവേശം. പ്രവാസി വോട്ടവകാശം ഇന്നേവരെ മറ്റൊരു മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനവും ആവശ്യപ്പെടാതിരുന്ന സാഹചര്യത്തിലാണ് കെപിഎ ഈ ആവശ്യവുമായി മുന്നോട്ടുവന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.

കെപിഎ ട്രസ്റ്റ്‌ന് രൂപം നൽകി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഭാഗമായി പ്രഖ്യാപിച്ച പദ്ധതികളിൽ ആദ്യ പരിഗണന നൽകിക്കൊണ്ട് 1000 ഭവന പദ്ധതിയുമായി മുൻപോട്ടു പോകുന്ന അവസരത്തിൽ 3 വീടുകൾ കോഴിക്കോട് ജില്ലയിൽ പൂർത്തീകരിച്ചു. കഴിഞ്ഞ ഡിസംബറിൽ താക്കോൽ ദാനം നടത്തിയെന്നത് എടുത്തു പറയേണ്ട കാര്യമാണ്.

തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും വളർന്നുവരുന്ന യുവതലമുറക്ക് അടക്കം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെയും ഭാഗമായി, പ്രവാസി ജോബ്സ്ന് രൂപം നൽകുകയും പദ്ധതി രൂപീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയും ചെയ്യുന്നു. ആയിരക്കണക്കിന് വരുന്ന അഭ്യസ്തവിദ്യരായ തൊഴിലില്ലാത്ത യുവതലമുറയ്ക്ക് പ്രതീക്ഷകൾ നൽകുന്ന പദ്ധതിയാണിത്.

പുതിയ ഭാരവാഹികളെ യോഗത്തിൽ വെച്ച് തെരഞ്ഞെടുത്തു. ശ്രീ അമൽജിത് ജില്ലാ പ്രസിഡന്റായും, ശ്രീ മൻസൂർ മണ്ണിൽ ജില്ലാ സിക്രട്ടറിയായും, ശ്രീ വേണു വെട്ടുമ്മൽ ട്രഷറാറായുമുള്ള ഇരുപതിനാലംഗ കമ്മറ്റിയെ യോഗത്തിൽ വച്ച് തിരഞ്ഞെടുത്തു.

Home / Blog / KPA യുടെ ആദ്യ ജില്ലാ സമ്മേളനം – കണ്ണൂർ

KPA യുടെ ആദ്യ ജില്ലാ സമ്മേളനം – കണ്ണൂർ

കേരളാ പ്രവാസി അസോസിയേഷന്റെ സംസ്ഥാന സമ്മേളനങ്ങൾക്ക് മുന്നോടിയായുള്ള ജില്ലാ സമ്മേളനങ്ങൾക്ക് കണ്ണൂരിൽ തുടക്കം: കണ്ണൂർ ജില്ലയിലെ ജനങ്ങളെ രാഷ്ട്രീയ കൊലപാതകികൾ എന്നു മുദ്രകുത്തി ഒറ്റപ്പെടുത്തുന്ന രീതിയിൽ കടുത്ത അമർഷം രേഖപ്പെടുത്തിക്കൊണ്ടുള്ള പ്രമേയമുൾപ്പെടെ, ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട നിരവധി പ്രമേയങ്ങൾ അവതരിപ്പിക്കപ്പെട്ടു.

കണ്ണൂർ: (30-4-2023) സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയായ കെപിഎയുടെ കണ്ണൂർ ജില്ലാ സമ്മേളനം കണ്ണൂർ പയ്യാമ്പലം കൃഷ്ണ ബീച്ച് റിസോർട്ടിൽ കെപിഎ ദേശീയ ചെയർമാൻ ശ്രീ. രാജേന്ദ്രൻ വെള്ളപാലത്ത് ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡണ്ട് ശ്രീമതി. അശ്വനി നമ്പാറമ്പത്ത്, ദേശീയ ജനറൽ സെക്രട്ടറി ശ്രീ. ജെറി രാജു മറ്റു ദേശീയ കൗൺസിൽ നേതാക്കളും കണ്ണൂർ ജില്ലയിലെ വിവിധ കമ്മിറ്റകളിൽ നിന്നെത്തിയ 470 ഓളം പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ജനങ്ങളുടെ ദൈനദിന ജീവിതവുമായി ബന്ധപ്പെട്ട മുപ്പത്തിയാറു മേഖലകളിൽ പ്രവാസികൾക്കുള്ള കാഴ്ചപ്പാടുകൾ നടപ്പിൽ വരുത്തിക്കൊണ്ട് സ്വയം പര്യാപ്തമായ ഒരു കേരളം സൃഷ്ടിക്കുക എന്നുള്ളതാണ് KPA മുന്നോട്ടു വെയ്ക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിച്ചിട്ടും കണ്ണൂർ ജില്ല കൊലപാതകികളുടെ നാടാണെന്ന് വിശേഷിപ്പിക്കാൻ ഗൂഢശ്രമം നടക്കുന്നതായി കെപിഎ (കേരള പ്രവാസി അസോസിയേഷൻ) ആരോപിച്ചു. ഒറ്റപ്പെട്ട അക്രമങ്ങൾ പെരുപ്പിച്ച് കാണിച്ച് കണ്ണൂരിനെ നശീകരണത്തിന്റെ നാടായി ചിത്രീകരിക്കാൻ ബോധപൂർവ്വം ശ്രമം നടക്കുന്നുണ്ട്. കണ്ണൂരിന്റെ വികസനത്തിന് വെല്ലുവിളിയായി മാറുന്ന ഈ ദുഷ്പ്പേര് തിരുത്താൻ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ശ്രമിക്കാത്തതിൽ കെപിഎ കണ്ണൂർ ജില്ലാ സമ്മേളനം പ്രതിഷേധിച്ചു. കണ്ണൂരിൽ നിന്നും കൂടുതൽ വിമാനങ്ങൾക്ക് സർവീസ് നടത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നൽകണമെന്നും ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്തെ വിമാന കമ്പനികൾ വിദേശത്തേക്ക് കണ്ണൂരിൽ നിന്നും 68 സർവീസുകൾ നടത്തുന്നുണ്ട്. പക്ഷേ വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താനുള്ള അനുമതി കേന്ദ്രം നൽകുന്നില്ല. കേന്ദ്ര വ്യോമയാന മന്ത്രാലയം നിഷേധാത്മക നിലപാട് തിരുത്തി വിദേശ വിമാന കമ്പനികൾക്ക് കണ്ണൂരിൽ നിന്നും സർവീസ് നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കെപിഎ പ്രമേയം പാസാക്കി.

പരമ്പരാഗത രാഷ്ട്രീയ ശൈലികളിൽ നിന്നും വ്യത്യസ്തമായി സ്വയം പര്യാപ്ത കേരളം എന്ന ലക്ഷ്യത്തിനായി പ്രവാസികളുടെ നേതൃത്വത്തിലാണ് കെപിഎ രൂപീകൃതമായത്. കെപിഎയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ച് ഒരു വർഷം തികയുകയാണ്. കേരളത്തിലെ മാറുന്ന രാഷ്ട്രീയ മുന്നണി സമവാക്യങ്ങളിൽ പ്രവാസികളുടെ നിർണ്ണായക ഇടപെടൽ കൂടിയാണ് ഈ രാഷ്ട്രീയ പാർട്ടിയിലൂടെ KPA ലക്ഷ്യമിടുന്നത്.

പ്രഥമ ജില്ലാ പ്രതിനിധി സമ്മേളനം ദേശീയ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി ഉൾപ്പെടെ ഉന്നതരായ രാഷ്ട്രീയ നേതാക്കളുടെ നാടായിട്ടുപോലും കണ്ണൂരിന്റെ ആവശ്യങ്ങൾ ഇതുവരെ ഇവർ ആരും പരിഗണിച്ചിട്ടില്ലെന്ന് രാജേന്ദ്രൻ വെള്ളപ്പാലത്ത് ആരോപിച്ചു. കേരളത്തിലെ ഏറ്റവും കൂടുതൽ ടൂറിസം സാധ്യതയുള്ള ജില്ല കൂടിയാണ് കണ്ണൂർ. നാല് കിലോമീറ്റർ മണലിൽ പരന്നുകിടക്കുന്ന കേരളത്തിലെ ഏക ഡ്രൈവ്-ഇൻ ബീച്ചായ കണ്ണൂരിലെ മുഴപ്പിലങ്ങാട് ലോകത്തിലെ ഏറ്റവും മികച്ച ആറ് ഡ്രൈവ്-ഇൻ ബീച്ചുകളിൽ ഒന്നായി ബിബിസി 2016 ഇൽ തിരഞ്ഞെടുത്തിരുന്നു. മുഴുപ്പിലങ്ങാട് ഉൾപ്പെടെ ജനപ്രിയ ടൂറിസം കേന്ദ്രങ്ങൾ പൂർണ്ണമായും അവഗണിക്കപ്പെടുകയാണ്. കണ്ണൂർ ജില്ലയോടുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അവഗണന അവസാനിപ്പിക്കണമെന്നും രാജേന്ദ്രൻ വെള്ളപ്പാലത്ത് ആവശ്യപ്പെട്ടു.

സമസ്ത മേഖലകളിലും സമഗ്രമായ മാറ്റമാണ് ലക്ഷ്യം. നയരൂപീകരണങ്ങളുടെ ഭാഗമായി പ്രതിനിധി സമ്മേളനങ്ങൾ ജില്ലാതലത്തിൽ മൂന്നു മാസങ്ങൾക്കുള്ളിൽ പൂർത്തിയാവും. 2023 ആഗസ്റ്റിൽ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് വേദിയാവും. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട 36 മേഖലകളിൽ പഠനം നടത്തി വികസന മാതൃകകൾ രൂപീകരിച്ചുകൊണ്ട് മാറ്റങ്ങളിൽ ശ്രദ്ധയൂന്നി പ്രവർത്തിക്കുന്ന പാർട്ടിയിൽ 18 വയസ്സ് തികഞ്ഞ ഇന്ത്യൻ പൗരത്വമുള്ള ഏത് ഒരു വ്യക്തിക്കും അംഗമാകാം.

കെപിഎ ട്രസ്റ്റ്‌ന് രൂപം നൽകി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഭാഗമായി പ്രഖ്യാപിച്ച പദ്ധതികളിൽ ആദ്യ പരിഗണന നൽകിക്കൊണ്ട് 1000 ഭവന പദ്ധതിയുമായി മുൻപോട്ടു പോകുന്ന അവസരത്തിൽ 3 വീടുകൾ കോഴിക്കോട് ജില്ലയിൽ പൂർത്തീകരിച്ചു. കഴിഞ്ഞ ഡിസംബറിൽ താക്കോൽ ദാനം നടത്തിയെന്നത് എടുത്തു പറയേണ്ട കാര്യമാണ്. KPA ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെ കുറിച്ച് KPA ദേശീയ പ്രസിഡണ്ട് ശ്രീമതി അശ്വനി നമ്പാറമ്പത് പ്രധിനിധി സമ്മേളനത്തിൽ വിശദീകരിച്ചു.

തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും വളർന്നുവരുന്ന യുവതലമുറക്ക് അടക്കം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെയും ഭാഗമായി, പ്രവാസി ജോബ്സ്ന് രൂപം നൽകുകയും പദ്ധതി രൂപീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയും ചെയ്യുന്നു. ആയിരക്കണക്കിന് വരുന്ന അഭ്യസ്തവിദ്യരായ തൊഴിലില്ലാത്ത യുവതലമുറയ്ക്ക് പ്രതീക്ഷകൾ നൽകുന്ന പദ്ധതിയാണിത്.

ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ജെറി രാജു സംഘടന റിപ്പോർട്ടും ദേശീയ പ്രസിഡന്റ് അശ്വനി നമ്പാറമ്പത്ത് അനുബന്ധ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ബീന സുനിൽ, രൂപേഷ് പുല്ലാഞ്ഞിയോടൻ, മനോജ് മാത്യു എന്നിവർ പ്രസംഗിച്ചു. മുഹമ്മദ് ഇക്ബാൽ (പ്രസിഡണ്ട്‌), അശോക് കുമാർ (വൈ.പ്രസിഡണ്ട്), രൂപേഷ് പുല്ലഞ്ഞിയോടൻ (സെക്രട്ടറി), മുഹമ്മദ് ആഷിഖ് (ജോ. സിക്രട്ടറി), മനോജ് കുമാർ (ട്രഷറർ), ആബിദ ഫക്രുദീൻ (ജോ. ട്രഷറർ) എന്നിങ്ങനെ 19 അംഗ കമ്മറ്റിയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

Home / Blog / സ്ത്രീ ശാക്തീകരണം ലക്‌ഷ്യം ?

സ്ത്രീ ശാക്തീകരണം ലക്‌ഷ്യം ?

ശരിക്കും അർഹത 50% നാണ്. പക്ഷേ 33% എങ്കിലും? പുരുഷാധിപത്യ സമൂഹത്തിനോടാണ് ഇനിയും ഫ്രീസറിൽ കിടക്കുന്ന ഒരു ബില്ലിനെക്കുറിച്ച് KPA ചോദിക്കുന്നത്. കേട്ടും പറഞ്ഞും നിരന്തരം ചർച്ച ചെയ്ത വിഷയം തന്നെ! അതെ ! നിയമനിർമ്മാണ സഭകളിലേക്ക് ( പാർലമെൻറിലേക്കും സംസ്ഥാന നിയമസഭകളിലേക്കും) വനിതാ പ്രാതിനിധ്യത്തെപ്പറ്റിയാണ് പറഞ്ഞു വരുന്നത്.

27 വർഷത്തോളമായി ഈ വിഷയം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട്. സ്വാതന്ത്ര്യത്തിന്റെ അമൃതവർഷാഘോഷത്തിൽ ഇനിയും ഉത്തരം കിട്ടാത്ത ചോദ്യമായി ഈ പ്രധാന വിഷയം അവശേഷിക്കുന്നു. ഉത്തരം പറയാൻ പ്രമുഖ രാഷ്ട്രീയ കക്ഷികൾക്ക് ബാധ്യതയില്ലെ?
ഒന്നാം UPA സർക്കാരിന്റെ കാലത്ത് രാജ്യസഭയിൽ 156 നെതിരെ ഒരു വോട്ടേ എതിരായി വീണുള്ളു. ലോകസഭ പാസ്സാക്കാതിനാൽ ഈ ബിൽ അസാധുവായി എന്ന് നോന്നുന്നു! ഞങ്ങൾ സംശയിക്കുന്നു, മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെ..

ദേവഗൗഡ പ്രധാനമന്ത്രി പദത്തിലിരുന്നപ്പോൾ 1996 സപ്തംബർ 12 നാണ് ലോകസഭയിൽ ഈ ബിൽ അവതരിച്ചത്. 1998, 1999, 2001, 2002…. എത്ര വട്ടം ചർച്ച നീണ്ടു?

ഇന്നത്തെ കേന്ദ്ര ഭരണകക്ഷികൾ രണ്ടു തവണയും പ്രകടന പത്രികയിൽ ഈ വിഷയം ഉൾപ്പെടുത്തി ജനസംഖ്യയിൽ പാതി വരുന്ന സ്ത്രീ ജനങ്ങളെ വഞ്ചിച്ചു. അധികാരത്തിലെത്തിയാൽ നൂറു ദിവസം തികയും മുമ്പ് ഇത് നിയമമാക്കുമെന്ന് പ്രകടനപത്രികയിൽ പറഞ്ഞത് മറന്നതെന്ത്? ” രാഷ്ട്രീയ പാർട്ടികളുടെ സമവായത്തോടെ പരിഗണിക്കേണ്ട വിഷയമാണെന്ന ” തൊടുന്യായവുമായി കൈ കഴുകി മാറി നിൽക്കുന്നു അവർ ! കാർഷിക ബില്ലും പൗരത്വ ഭേദഗതി ബില്ലും വന്നപ്പോൾ ഈ ന്യായം മറന്നു പോയോ?

അർദ്ധരാത്രി പാർലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചു കൂട്ടി GST ബിൽ പാസ്സാക്കാൻ ഒരു പ്രയാസവുമുണ്ടായില്ലല്ലൊ. നിയമനിർമ്മാണ സഭകളിലേക്ക് സ്ത്രീ പ്രാതിനിധ്യം അവർ അർഹിക്കുന്ന അളവിൽ കിട്ടിയേ തീരൂ. ഇത് ഒരു ഔദാര്യമല്ല, അവകാശമാണ്. പ്രതിപക്ഷ പാർട്ടികളിൽ ഭൂരിപക്ഷവും ഇക്കാര്യത്തിൽ കേന്ദ്ര ഭരണകക്ഷികളുടെ കൂടെ നിൽക്കില്ലെ? ഭരണഘടനാ ഭേദഗതിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം നിഷ്പ്രയാസമല്ലെ ?

ഭരണനിർവ്വഹണം പരിചയത്തിലൂടെ ആർജ്ജിച്ചെടുക്കാമെന്നിരിക്കെ, സ്ത്രീകളെ രണ്ടാം തരം പൗരന്മാരായി കാണേണ്ടതുണ്ടോ? ആരും ഭരണാധികാരികളായി ജനിക്കുന്നില്ല.. സ്ത്രീകൾക്കും അവർ അർഹിക്കുന്ന അധികാരം കൈമാറൂ….

വനിതകൾക്ക് നിയമനിർമ്മാണ സഭകളിലേക്ക് 33% സംവരണം ഉറപ്പുവരുത്തുന്ന നിയമം ഒരു തുടക്കം മാത്രമാവണം. ലക്ഷ്യം 50 % തന്നെ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ വ്യവസ്ഥ നിലനിൽക്കുന്ന ഇന്ത്യ ലോകത്തിന് മാതൃകയാവട്ടെ.

Home / Blog / Aswani Nambarambath receives UAE’s prestigious Golden Visa

Aswani Nambarambath receives UAE’s prestigious Golden Visa

Aswani Nambarambath , who serves as Chief Operating Officer (COO) of Dubai-based TPConnects Technologies, a new generation travel technology company, has recently been granted UAE’s prestigious 10-year Golden Visa, given to prominent global personalities.

Nambarambath, a tech-enthusiast, has been a driving force in creating new technology capabilities in the hospitality and aviation distribution. She is also a start-up visionary and the driving force behind several start up initiatives in India. She is also a representative for women of the Indian diaspora, working tirelessly towards empowering them with social, economical and entrepreneurial benefits.

In her most passionate role as founding President National Council of Kerala Pravasi Association, an independent non-profit, national political party led by expatriates, she continues to work towards the realization of a self-sufficient and self-reliant New Kerala through expatriates. She also member of the startup evaluation committee – MAN (Malabar Angel Network), Kerala’s first native angel network to create and nurture local startups and offers a local, early-stage funding ecosystem, lending her expertise at pitch sessions and investor advocacy programs.

Nambarambath says, “I am honored and humbled to be receiving the Golden Visa. Since I moved to the UAE, I have been fortunate enough to be surrounded by mentors and colleagues who have provided me with much support and encouragement, which has made way for this recognition today.”

“I would also like to thank the Government of Dubai for their encouragement and support to make this happen. Dubai has always been known as  the land of many opportunities and I look forward to contributing my expertise and experience to the growth of this wonderful city, that I now call home” .

Home / Blog / KPA files plea in Supreme Court, demands panel to study anti-rabies vaccine effectiveness

KPA files plea in Supreme Court, demands panel to study anti-rabies vaccine effectiveness

A committee of experts to study and report on the effectiveness of the current rabies vaccine is the need of the hour, as Kerala reels from its recent stray dog menace that have seen as many as 20 deaths, out of which 15 were not administered the anti-rabies vaccine while the remaining five died despite administering the vaccine.

The Kerala Pravasi Association (KPA) reached out to the Supreme Court seeking immediate intervention to ensure that the quality of anti-rabies vaccine that is administered is up-to-date. The petition was filed by KPA Chairman Dr Rajendran Vellapalath and President Aswani Nambarambath.

The petition highlights that in recent years many people, bitten by dogs have died of rabies, raising doubts about the treatment protocol and the effectiveness of these anti-rabies vaccines.

Besides proper quality check on the vaccines, the failure to purchase and distribute these vaccines or unapproved distribution – where vaccines were known to have been procured even before requisite approvals were obtained from the Central Drugs Laboratory as per the norms; lack of sterilization of stray dogs in the last two years or implementation of a proper animal birth control program have all been factors leading to the stray dog menace.

The rise in the number of rabies-infected dogs calls for a direct enquiry about the anti-rabies vaccines administered to dogs as well. The petition calls for an independent expert panel to be tasked with studying the effectiveness of intradermal rabies vaccines (IDRVs). KPA have also requested for more publicity and a widespread campaign to ensure that a proper and uniform implementation of the National Guidelines for Rabies Prophylaxis, 2019 is followed with appropriate revisions from time to time as per the WHO guidelines.

According to the guidance note issued by National Centre for Disease Control the manufacturing of Rabies vaccine for humans, being a complex process, needs a minimum of three to four months for manufacturing and testing. However, there have been instances where the vaccine have reached the State within 14 days of manufacture. This calls for non-adherence to the requisite C quality checks would be a direct violation of Articles 14, 19 and 21 of the Constitution of India, apart from violations of provisions under the Drugs and Cosmetics Act, 1940 and Rules thereunder.

Kerala Pravasi Association filed the petition in the Supreme Court through KMMNP Law.